നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 62, 2021. സെപ്റ്റംബർ. 25 ശനി

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം – 62
2021.09.25 ശനിയാഴ്ച

കുറിപ്പുകൾ

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഓംകാർ ഗിരിജാശങ്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഭദ്രൻ ഭാസ്കരൻ, ശ്രീ സുരേഷ്കുമാർ, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ വിജയനാഥ് (വിപഞ്ചിക), ശ്രീ ഇ എം ജോർജ്, ശ്രീ ഫിലിപ്പ് എം പ്രസാദ്, ശ്രീ എൽ പങ്കജാക്ഷൻ.

“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാറും, ശ്രീമതി സരള പണിക്കറും വിശദീകരിക്കുകയുണ്ടായി. ഇന്നത്തെ ദിവസത്തെ പ്രത്യേകത ഇന്ന് ലോക സ്വപ്ന ദിനം ആണ്. സ്വപ്നം കാണുന്നതിന്റെ പ്രാധാന്യം, അതിനു ഒരു ശീലം ഉണ്ടാക്കുന്നത് എന്നിവയെപ്പറ്റി Dr N N പണിക്കർ സാർ സംസാരിച്ചു. കുട്ടനാട് രാമകൃഷ്ണപിള്ളയുടെ ജന്മദിനമാണ് ഇന്ന്. ഇദ്ദേഹം ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 10 ആമത്തെ പ്രസിഡന്റ് ആയിരുന്നു. 1938 (1114)ൽ ഇടത്വായിൽ നിന്ന് ജലഘോഷയാത്ര ആയി പുളിങ്കുന്നു സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത പ്രസിഡന്റ് ആയി അക്കാമ്മ ചെറിയാനെ ഭാരം ഏല്പിച്ചിട്ടു പോയി അറസ്റ്റ് വരിച്ചത് ചരിത്രം.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെപറ്റി Dr N N പണിക്കർ സാർ സംസാരിക്കുകയുണ്ടായി. കുട്ടനാടിനെ രക്ഷിക്കാൻ ആണ് എന്ന് പ്രചാരണം നടത്തുന്നു. വാസ്തവത്തിൽ കുട്ടനാടിന്റെ നിലനിൽപ് തന്നെ അപകടത്തിൽ ആക്കുന്ന പ്രവർത്തനം ആണ് അവിടെ നടക്കുന്നത്. തോട്ടപ്പള്ളിയിൽ നാട്ടുകാർ സമരം നടത്തുകയാണ്. ഇന്ന് അവിടെ നിന്ന് വന്ന ശ്രീ സുരേഷ് കുമാർ, ശ്രീ ഭദ്രൻ ഭാസ്കരൻ, ശ്രീ ഓംകാർ ഗിരിജാശങ്കർ എന്നിവർ വിശദമായി പ്രതിഷേധ സമര വിവരങ്ങൾ നൽകി. AERB യുടെ അനുമതി ഉള്ള ആളുകളാണ്. പക്ഷേ AERB യുടെ യാതൊരുവിധ നിബന്ധനകളും ഇവർ ഇവിടെ പാലിച്ചിട്ടില്ല. ചവറയിൽ IREL ന്റെ യൂണിറ്റ് നിൽക്കുന്നതിന് 18 മീറ്റർ ചുറ്റളവിൽ പ്രദേശത്ത് ഖനനം ചെയ്യുന്നതിനും മിനറൽ വേർതിരിക്കൽ നടത്തുന്നതിനും ഉള്ള അനുവാദപത്രമാണ് അവർക്ക് ഉള്ളത്. തോട്ടപ്പള്ളിയിൽ നിന്ന് മണ്ണ് വാരികൊണ്ട് പോകാൻ യാതൊരുവിധ അനുവാദവും IRELന് ലഭിച്ചിട്ടില്ല. AERB യുടെ നിബന്ധനങ്ങൾക്ക് വിരുദ്ധമായ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. നിയമം അനുസരിച്ചാണെങ്കിൽ യാതൊരു മലിനീകരണ വസ്തുക്കളും കടലിലേക്ക് വിടാൻ പാടില്ല. പ്രദേശത്ത് ഖനനം നടത്തി മാറ്റുന്ന സാധനങ്ങൾ ബാഗുകളിൽ സീൽ ചെയ്ത് കൊണ്ടുപോകണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറുടെ സേവനം സദാസമയവും ഈ സൈറ്റിൽ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഇവർ ഇവിടെ പാലിച്ചിട്ടില്ല. ഇവിടെ നിർമ്മിതി പലതും നടക്കുന്നത് കോൺട്രാക്ട് അടിസ്ഥാനത്തിൽ അല്ല. അതുകൊണ്ട് വിവരാവകാശം ചോദിച്ച്, അതുവെച്ച് കോടതിയിൽ പോകാമെന്ന് കണ്ണമ്പള്ളി സാർ പറഞ്ഞു. കോടതിയിൽ 2 പെറ്റീഷൻ കൊടുത്തിട്ടുണ്ട്. ഇവിടെ നടക്കുന്ന നിയമലംഘനം ചൂണ്ടിക്കാണിച്ചും, ഈ പരിസരങ്ങളിൽ പരിസ്ഥിതി ആഘാതം എന്തുമാത്രം ഉണ്ടായി എന്ന് കാണിച്ചും കോടതിയിൽ കേസ് ഉണ്ട്.
ഇവിടെ മണൽ എടുക്കുന്നതിന് ഒരു എഗ്രിമെൻറ് സൈൻ ചെയ്തു വച്ചിട്ടുണ്ട്. ശ്രീ സുരേഷ്കുമാർ അതിൽ പ്രധാനപ്പെട്ട ഒന്ന് രണ്ടു നിർദ്ദേശങ്ങളെക്കുറിച്ച് പറഞ്ഞു.
1. ഇവരുടെ മണലെടുപ്പ് മൂലം ഇവിടെയുള്ള ആൾക്കാരുടെ വീടുകളൊ സാഗമ രംഗമ വസ്തുക്കൾക്കോ എന്തെങ്കിലും നശിച്ചാൽ അത് കമ്പനിയുടെ സ്വത്തുക്കളിൽ നിന്ന് ആറ് ആറ് നടത്തി എടുക്കണം എന്ന് MOU ൽ ഒരു പ്രധാന കാര്യമാണ്.
2. ഇവിടെ നിന്ന് മണൽ എടുക്കണം എന്നുണ്ടെങ്കിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ മണൽ എടുക്കാവൂ.
3. ഒരു ലോറിയിലും ഓവർലോഡ് പാടില്ല.
4. ഇറിഗേഷൻ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ അളന്ന് തിരിച്ച് കൊടുത്തിട്ടുള്ള സ്ഥലത്ത് നിന്ന് മാത്രമേ മണൽ എടുക്കാവൂ എന്നു പറഞ്ഞിട്ടുണ്ട്.

കുട്ടനാട്ടിലെ മണൽകൊള്ളക്കെതിരെ തോട്ടപ്പള്ളിയിലെ സമരത്തിന് സമാനമാണ് AC റോഡിലെ പ്രശ്നം. ഇവിടെയുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും നടപ്പിലാക്കുകയും വേണം. ഇവിടെ നിർമ്മാണ ഘട്ടത്തിൽ എങ്ങനെയാണ് പണി പൂർത്തിയാക്കേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പണി നടത്തുമ്പോൾ ഒരു വശത്തുകൂടെ വണ്ടി കടത്തി വിടുകയും ഒരു വശത്ത് പണി നടത്തുകയും ചെയ്യണം എന്നാണ് പറഞ്ഞിട്ടുള്ളത്. അവിടെ നടക്കുന്നത് ഇതല്ല. നിയമങ്ങളൊന്നും പാലിക്കുന്നില്ല. കരാറിലെ എഴുതപ്പെട്ട വ്യവസ്ഥ നേരായ രീതിയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ പോകേണ്ടിവന്നു എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി. ജില്ലാകളക്ടർക്ക്, ഡിജിപിക്ക് പെറ്റീഷൻ കൊടുത്തു. കുട്ടനാട്ടിൽ തീരസംരക്ഷണം ഇല്ലായെങ്കിൽ ഈ പ്രദേശം പോലും കാണത്തില്ല അതുകൊണ്ട് പരസ്പരം യോജിച്ച് നിന്നുകൊണ്ട് നമുക്ക് നീങ്ങുന്നതാണ് നല്ലത്.
വിവരാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആളുകളെ സഹായിക്കാൻ ശ്രീ എ ബി ജോർജ് (വിവരാവകാശ കൂട്ടായ്മ) നമ്മുടെ ഒപ്പമുണ്ട്.

13 അസംബ്ലി മണ്ഡലങ്ങളിലും 3 പാർലമെൻറ് മണ്ഡലങ്ങളിലും 3 ജില്ലകളിലുമായിട്ട് കിടക്കുന്നതാണ് കുട്ടനാട് എന്ന് പറയുന്നത്. കുട്ടനാടിന് 3 ജില്ലാ കളക്ടർമ്മാർ ഉണ്ട്. 3 പാർലമെൻറ് മെമ്പർമാർ ഉണ്ട്. 13 എം.എൽ.എ. മാർ ഉണ്ട്. ഇവരെ എല്ലാവരെയും രംഗത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിന് തോട്ടപ്പള്ളിയിൽ ഉള്ള സുഹൃത്തുക്കളുടെ അഭിപ്രായം നമുക്ക് ആവശ്യമാണ്.

മധുര തുളസി (സ്റ്റീവിയ) കൃഷി വളരെ ലാഭകരമാണ്. അത് ചെയ്യാനുള്ള സഹായം വിക്രംജി ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ബണ്ടുകളിൽ രാമച്ചം നട്ടു വളർത്താം.

ഏതു പരിപാടി ആയാലും ആധുനികമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്യണം എന്ന് വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ഉദാ: മണൽ ആണെങ്കിൽ പല തരത്തിലും ഉള്ള മണലുകൾ വേർതിരിച്ച് ചാക്കുകളിലാക്കി കൊടുക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത്. അതുപോലെ ഭംഗിയായി നടത്താൻ നാട്ടിൽ സൗകര്യമില്ല. മണൽ സിമന്റ് പോലെ പാക്കറ്റിലാക്കി കൊടുക്കുകയാണെങ്കിൽ അതിൻെറ ദുരുപയോഗം കുറയും. ഏറ്റവും പുതിയ ടെക്നോളജികൾ നാട്ടിൽ ഉപയോഗിക്കാൻ പറ്റും.

വെള്ളക്കെട്ടിന്റെ പ്രശനം എല്ലാവരെയും ബാധിയ്ക്കുന്നുണ്ട് എന്ന് ശ്രീമതി ആതിര പറഞ്ഞു.

“Everything is the cause of everything” എന്ന് ശ്രീ ഇ എം ജോർജ് ഓർമ്മപ്പെടുത്തി.

ശ്രീ വിജയനാഥ് (വിപഞ്ചിക), ചിരി യോഗ ക്ലാസിനെക്കുറിച്ച് ഒരു വിവരണം നൽകി. ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്നും രാവിലെ 6:30ന് വീഡിയോയിൽ പങ്കെടുക്കാൻ ലിങ്ക് ഇടുന്നുണ്ട്.
ശ്രീ ഫിലിപ്പ് എം പ്രസാദ് അപ്രതീക്ഷിതമായി വന്ന്‌ നമ്മുടെ പ്രവർത്തനങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ