നാട്ടുകൂട്ടം വീഡിയോ യോഗം – 68
2021.11.6 ശനിയാഴ്ച
കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁
പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഇ എം ജോർജ്, Prof സുനിൽകുമാർ, Dr.കെ ജി പത്മകുമാർ, ശ്രീ ബ്രഹ്മാനന്ദൻ കെ.
💧💧💧💧💦💦💦💧💧💧💧
മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. വീട്ടിൽ എല്ലാവരും ചെയ്യാറുണ്ട്. ഇതിലൂടെ മാനസിക പരിവർത്തനം കൂടി സാധിക്കണം എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. അതിലേക്കാണ് നമുക്ക് പോകേണ്ടി ഇരിക്കുന്നത്. നമ്മുടെ പ്രയത്നം മാത്രം കൊണ്ട് ശരിയാകുന്നില്ല കാരണം ആറ്റിറ്റ്യൂഡനൽ ചേയ്ഞ്ച് ഉണ്ടാകണം.
മങ്കൊമ്പിൽ വെള്ളക്കെട്ടിന്റെ ഇരയായ 28 വയസ്സുള്ള ശ്രീലക്ഷ്മി അനുശോചനം രേഖപ്പെടുത്തി.
കുട്ടനാട്ടിൽ ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്ന് ശ്രീ ഇ എം ജോർജ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ മരണപ്പെടുന്നവർ എത്ര വയസ്സിലാണ് രോഗം സ്ഥിതീകരിച്ചത്. ഏത് അവയവത്തിലാണ് കണ്ടത്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുന്നതായ ഒരു സർവ്വേ റിപ്പോർട്ട് എടുക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഒരു ചോദ്യോത്തര ഫോം തയ്യാറാക്കണം. ആളുകളുടെ വ്യക്തിപരമായ വിവരങ്ങൾ മാറ്റി വെച്ചുകൊണ്ട് ഫോം തയ്യാറാക്കണം. മറ്റു സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും ഒഴുകിവന്ന് കെട്ടിക്കിടന്ന് കുട്ടനാട്ടിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
കുട്ടനാട്ടിൽ കൂടുതലായി കീടനാശിനികൾ ഉപയോഗിച്ച വസ്തുക്കളും പുകവലിയും ഒരു നിയന്ത്രണങ്ങളുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. അത് ഇതിനൊരു കാരണമാണ് എന്ന് ശ്രീമതി സരളപണിക്കർ പറഞ്ഞു. പണ്ട് കുട്ടനാട്ടിൽ ഒരുപാട് തോടുകൾ ഉണ്ടായിരുന്നു അവിടെ കുളിക്കുമായിരുന്നു. നാലു വർഷങ്ങൾക്കു മുൻപ് തോടിലെ വെള്ളത്തിൽ കുളിക്കുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട്. അവിടുത്തെ ജലാശയങ്ങളിലെ വെള്ളം പരിശോധിക്കേണ്ടിയിരിക്കുന്നു.
വെള്ളം ശുദ്ധീകരിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കണം എന്ന് Prof സുനിൽകുമാർ പറഞ്ഞു. ജലാശയങ്ങളിൽ നിന്ന് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ എങ്ങനെ ശുദ്ധീകരിച്ച് ഉപയോഗിക്കാമെന്ന് നമുക്ക് പറഞ്ഞു കൊടുക്കാം. ഈയൊരു ഫോമിലുള്ള വിവരങ്ങൾ സഹായമാകും. ഏതു ഭാഗത്താണ് വിഷാംശം അടിഞ്ഞു കൂടുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കും. ഒരു ഗൂഗിൾ ഫോം തയ്യാറാക്കണം. അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനെ ക്രോഡീകരിക്കേണ്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചും വിവരണം നൽകി.
ദിവസത്തെ പ്രത്യേകതകളെക്കുറിച്ച് Dr എൻ എൻ പണിക്കർ സംസാരിച്ചു. ഇന്ന് നവംബർ 6 യുദ്ധത്തിനുവേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിന് എതിരെയുള്ള അന്താരാഷ്ട്ര ദിനം, പലതരത്തിലും ചൂഷണം നടക്കുന്നുണ്ട് യുദ്ധത്തിന് വേണ്ടി, ആയുധങ്ങൾക്ക് വേണ്ടി മറ്റു പലതിനും. നാളെ നവംബർ 7 ദേശീയ ക്യാൻസർ അവബോധ ദിനം.
നാട്ടുകൂട്ടംത്തിൻ്റ പ്രതിവാര യോഗങ്ങളിൽ പ്രതികരണ ഗതികളുടെ പ്രോഗ്രസിനെക്കുറിച്ച് Dr എൻ എൻ പണിക്കർ സംസാരിച്ചു. നമ്മൾ ഇപ്പോൾ രണ്ടുമൂന്നു മീറ്റിങ്ങുകളിൽ ഓരോ വിഷയങ്ങളിൽ പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പ്രവർത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. 65 മത്തേതിൽ ശാസ്ത്രീയമായ വിവരശേഖരണം, അവകാശങ്ങൾക്ക് എന്നതിലാണ് പ്രാധാന്യം കൊടുത്തത്. ഇത് തോട്ടപ്പള്ളിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് തെരഞ്ഞെടുത്തത്. അവിടെ മണ്ണ് ഒഴുകിയാൽ എങ്ങോട്ടാണ് പോകുന്നത്, എവിടെയാണ് അടിഞ്ഞു കൂടുന്നത് എന്നൊക്കെ ഒരു ഗവേഷണത്തിൻ്റെ ഭാഗമായിട്ടുള്ള ഒരു ജോലിയാണ്. ഒരു സ്ഥലത്തുനിന്ന് മണൽ എടുത്ത്കൊണ്ടിരുന്നാൽ ഇത് വേറൊരു സ്ഥലത്തെ കടൽ ആക്രമണത്തിന് കാരണമാകുന്നു എന്നുള്ളത് നമുക്ക് അറിയാൻ സാധിക്കും. ഒരുദാഹരണം പറയുകയാണെങ്കിൽ തോട്ടപ്പള്ളിയിൽ വരുന്ന മണ്ണ് എവിടെ നിന്ന് വരുന്നത് ശേഖരിച്ചാൽ ഏത് സ്ഥലത്തുനിന്ന് വരുന്നത് എന്ന് മനസ്സിലാക്കാം. ഈ മണ്ണ് നേരായ രീതിയിൽ മണൽ വാരൽ നടന്നിരുന്നെങ്കിൽ നീർക്കുന്നത്ത് കടലാക്രമണം വരില്ല എന്ന് പറഞ്ഞാൽ ഒരു തെളിവ് കൊടുക്കണം. സെസ് പോലുള്ള കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. നമുക്ക് ഒരു വിവരം കിട്ടിയാൽ മതി.
ഇതിൻ്റെ ശാസ്ത്രീയവശം ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ എന്ന് prof സുനിൽകുമാർ പറഞ്ഞു. ഇത് നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ഒരു വിഷയമുണ്ട്. ശാസ്ത്രീയപരമായും, മറ്റു രീതിയിലും സഹായിക്കാനും സാറിന് സാധിക്കും. പക്ഷേ പ്രാവർത്തികമാക്കാൻ ഉള്ള പ്രയാസം ആണ് അവിടെ ഉള്ളത്. അവിടെ കല്ലുകൾ അടുക്കുക അല്ല വേണ്ടത് മണൽ കരയിൽ ഇടുകയാണ് വേണ്ടത് എടുത്ത് മാറ്റുകയില്ല വേണ്ടത്. ഇപ്പോൾ കുട്ടനാട്ടിലെ സാഹചര്യം വീണ്ടും വെള്ളക്കെട്ടാണ്.
സാറിൻ്റെ കോളേജിലെ വിദ്യാർഥികളെ ഇതിൽ പങ്കാളികളാക്കി കൊണ്ട് നല്ല രീതിയിൽ ഈ പ്രവർത്തനം നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാം എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.
കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് അവിടെ മാത്രമല്ല കാരണം. പുറത്തുനിന്ന് ആഗോളമായ പ്രതിഭാസത്തിൻ്റെ ഫലമായിട്ടും കുട്ടനാട്ടിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ട്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും കുട്ടനാട്ടിനെ ബാധിക്കുന്നുണ്ട്. ഇതിനെപ്പറ്റി പഠിക്കാനും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാനും കുറച്ച് ചെറുപ്പക്കാർ മുന്നോട്ടുവരണം എന്നതാണ് നമ്മുടെ ആശയം. അവിടുത്തെ കുറിച്ച് ചെറുപ്പക്കാരുമായി സംസാരിച്ചു. അവർ താല്പര്യം കാണിക്കുന്നുണ്ട്. അവിടെ ചെറുപ്പക്കാരായ പഞ്ചായത്ത് മെമ്പർമാർ ഉണ്ട്. അവരുമായി സംസാരിച്ചു വേണ്ട തരത്തിൽ അവർ സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
മനു മങ്കൊമ്പിന്റെ വള്ളം ഒരെണ്ണം കിട്ടിയതുകൊണ്ട് ലിനുവിന് വള്ളം ഉപകാരപ്പെട്ടു.
മീറ്റിങ്ങുകളിൽ വരാൻ ഇപ്പോഴത്തെ അവസ്ഥയിൽ കുട്ടനാട്ടിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ട്. അവിടെ കണക്ഷന്റെ പ്രശ്നങ്ങളും വെള്ളത്തിൻ്റെ പ്രശ്നങ്ങളും ഉണ്ട്. അതിനാൽ ആളുകൾ മീറ്റിംഗിൽ കുറവാണ്.
പാടങ്ങൾ വറ്റിച്ച് ഇട്ടിരുന്നാൽ പലർക്കും പ്രശ്നമില്ല. അവർക്കും ബണ്ട് ഉണ്ടാക്കി വെള്ളം വറ്റിക്കണം എന്നാണ് മറ്റുള്ളവരും പറയുന്നത്. അപ്പോൾ കൃഷി ചെയ്യുന്നതിനു വേണ്ടി സബ്സിഡികൾ ഉണ്ട്. കൃഷിക്കാർ പറയുന്നത് അവർക്ക് ലാഭം ഇല്ല.
കനകാശ്ശേരിയിൽ കൂടുതൽ പ്രശ്നമായിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ പോകാൻ സൗകര്യം ഇല്ല. അവിടെയുള്ളവർ പറയുന്നത് പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കണം എന്നാണ്. പമ്പ് കൊണ്ടു വച്ചിട്ടുണ്ട് പ്രവർത്തിക്കുന്നില്ല എന്നതാണ് അവിടുത്തെ പരാതികൾ.
ബണ്ടുകൾ കൂടുതൽ ബലപ്പെടുത്താതെ പമ്പ് മാറ്റി വെച്ചിട്ട് കാര്യമില്ല എന്ന് Prof സുനിൽകുമാർ പറഞ്ഞു. പാടത്തിൻ്റെ അകത്തും പുറത്തും ഒരുപോലെ ബലപ്പെടുത്തണം. ബണ്ടിന് 5 മീറ്റർ എങ്കിലും മുകൾഭാഗത്ത് വീതി വേണം. താഴ്ഭാഗത്ത് 8 മീറ്റർ വീതി വരണം.
കുളവാഴ മാറ്റുന്നതിന് സർക്കാർ ഒരുപാട് പണം ചെലവാക്കുന്നു. ഇതിന് ഒരു പരിഹാരം ആയി കുളവാഴ സംസ്കരിക്കാൻ ഒരു പദ്ധതി തയ്യാറാക്കി. ഒരുപോലെ ഗുണപ്രദമായ രീതിയിൽ ചെയ്യാം. മണലിനും കല്ലിനും കെട്ടിടത്തിനു ഉള്ള കല്ലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാം.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.
സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Leave a Reply
You must be logged in to post a comment.