നാട്ടുകൂട്ടം വീഡിയോ യോഗം – 64
2021.10.9 ശനിയാഴ്ച
കുറിപ്പുകൾ
പങ്കെടുത്തവർ:
രാം കിരൺ, ശ്രീ ഇ എം ജോർജ്, ശ്രീ ശ്രീകുമാർ കെ സി, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ജിബിൻ തോമസ്, ശ്രീ ഓംകാർ ഗിരിജാശങ്കർ, ശ്രീ സുരേഷ് കുമാർ എസ്, Prof സുനിൽകുമാർ എൻ, ശ്രീ ബ്രഹ്മാനന്ദൻ കെ.
മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാർ വിശദീകരിക്കുകയുണ്ടായി.
ജയപ്രകാശ് നാരായണന്റെ (1902-1979) ചരമദിനം ഇന്നലെ ആയിരുന്നു. ജന്മദിനം ഒക്ടോബർ 11. അന്നുതന്നെയാണ് നാനാജി ദേശ്മുഖിന്റെ ജന്മദിനം. ഇവർ സമ്പൂർണ്ണ വിപ്ലവം എന്ന ആശയം നമ്മുടെ നാട്ടിൽ കൊണ്ടുവന്ന വ്യക്തികൾ ആണ്. ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എല്ലാരംഗത്തും പ്രവർത്തിച്ച് സമ്പൂർണമായ ഒരു വിപ്ലവത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് എന്ന് Dr N N പണിക്കർ അനുസ്മണത്തിൽ ഓർമ്മപ്പെടുത്തി.
കുട്ടനാട് അവകാശ പ്രഖ്യാപനത്തെക്കുറിച്ച് ശ്രീമതി ആതിര എം കുമാർ പറഞ്ഞു. നമ്മൾ പല യോഗങ്ങളിലും. കൂടി എടുത്ത ചർച്ചകളിലും തീരുമാനങ്ങളിലും എല്ലാംകൂടി കൂട്ടിച്ചേർത്ത് എഴുതിയ കാര്യങ്ങളാണ്. നിയമങ്ങളും ചട്ടങ്ങളും പലതരത്തിലുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കാറുണ്ടെങ്കിലും അവയെല്ലാം നിഷേധിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും നിയമവിരുദ്ധതയാണ് കണ്ടുവരുന്നത്. അവകാശങ്ങൾ പലതും ഉണ്ടെങ്കിലും അവകാശ ലംഘനമാണ് അതിലും കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമം നമ്മൾ തന്നെ നടത്തേണ്ടതുണ്ട്. പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അറിയാനുള്ള അവകാശം, കുട്ടനാടിനെ പൊതുവായിട്ട് ബാധിക്കുന്ന കാര്യങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ. ശാസ്ത്രീയമായ രീതിയിൽ പരിസ്ഥിതിയെ മനസ്സിലാക്കുകയും എന്തൊക്കെയാണ് നമ്മൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്ന് തിരിച്ചറിയുകയും. അത്തരം അവകാശങ്ങൾ നമ്മൾ നേടിയെടുക്കണം എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. നാടിൻെറ നന്മയ്ക്ക് വേണ്ടി സ്വയം കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അവർക്കൊക്കെ ഇത് ഒരു പ്രചോദനം ആയി മാറും. നാട്ടുകൂട്ടം ഇതുവരെ കൂടിയ യോഗങ്ങൾ നോക്കുകയാണെങ്കിൽ ഇതിൻെറ എല്ലാ സാരസംഗ്രഹമാണ് ഈ പറയുന്ന അവകാശപ്രഖ്യാപനം. കാരണം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ കൂടിയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും ഒരു പരിധിവരെ ഇതിൻെറ ഉള്ളിൽ ക്രമീകരിക്കാനും ഉൾപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇനിയും കൂട്ടിച്ചേർക്കാൻ ഉള്ളത് എല്ലാവർക്കും പറയാം.
അവകാശങ്ങൾ എന്ന് പറയുന്നത് മനുഷ്യർക്ക് മാത്രം ഉള്ളതല്ല എന്ന് Prof സുനിൽകുമാർ പറഞ്ഞു. നദിയുടെ അവകാശങ്ങൾ, കുട്ടനാട് എന്ന പ്രദേശത്തിന് ധാരാളം അവകാശങ്ങൾ ഉണ്ട്, കുട്ടനാട്ടിലെ ജലാശയങ്ങൾ മാത്രമല്ല. കുട്ടനാട്ടിലെ പരിസ്ഥിതിക്ക് മുഴുവനായിട്ട് അവകാശങ്ങൾ ഉണ്ട്.
നദികൾ അടിച്ചുകൂട്ടി ഡെൽറ്റ കൊണ്ടുണ്ടായ പ്രദേശമായതുകൊണ്ട് തന്നെ അതിനുള്ള പ്രത്യേകതകൾ നിലനിർത്തിക്കൊണ്ടു മാത്രമേ ഇവിടെ ജനവാസവും അതുപോലെ തന്നെ മറ്റുള്ള ആവാസ വ്യവസ്ഥിതിയും നിലനിൽക്കുകയുള്ളൂ. അവകാശങ്ങൾ ഉണ്ടാകേണ്ടത് കൂടുതലും ഭൂമിക്കാണ് എന്നുള്ളതാണ് നമുക്ക് പ്രാമുഖ്യത്തൊടെ ഇവിടെ കാണേണ്ട ഒരു വിഷയം. ഭൂമി, വായു, വെള്ളം ഇവ പ്രകൃതിയെ മലിനപ്പെടുത്തുന്നില്ല. പക്ഷേ മനുഷ്യൻ വരുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്. അല്ലെങ്കിൽ നമുക്ക് ദുരന്തങ്ങൾ ഇല്ല. വാസ്തവത്തിൽ വെള്ളപ്പൊക്കം നമുക്ക് ദുരന്തമല്ല. പ്രകൃതിക്ക് കോട്ടം ഉണ്ടാകുന്നത് മനുഷ്യൻെറ പ്രവർത്തികൾ മൂലമാണ്. മനുഷ്യന് ഏറ്റവും അധികം വേണ്ടത് അറിയുക എന്നതാണ്. മുഖ്യമായി വേണ്ടത് കുട്ടനാട് എന്ന പ്രദേശത്തിന്റെ. പരിസ്ഥിതിയെ സംബന്ധിക്കുന്ന കാര്യങ്ങൾ, നിർമ്മാണത്തിന്റെ കാര്യങ്ങൾ, കുടിവെള്ളം ബാക്കിയുള്ള എല്ലാ കാര്യങ്ങൾ ഉൾപ്പെടും. രണ്ടാമത്തെ കാര്യം അവിടെ താമസിക്കുന്ന മനുഷ്യർ അതിനെപ്പറ്റി എല്ലാ കാര്യങ്ങളും അറിവു ഉണ്ടാവുക എന്നതാണ്. മൂന്നാമതായി പ്രതിപ്രവർത്തനം ഇതിനായി ആണ് നാട്ടുകൂട്ടം പ്രധാനമായും പ്രവർത്തിക്കുന്നത്. ഈ പറയുന്ന മൂന്ന് രൂപത്തിൽ നമുക്ക് ക്രമീകരിക്കണം എന്ന് ഒരു അഭിപ്രായം പറഞ്ഞു. ആഗോളതാപനത്തിൻെറ ആഘാതം ഉണ്ടാകാതെ ഇരിക്കണമെങ്കിൽ ഏറ്റവും കൂടുതൽ ജാഗരൂകരായി ഇരിക്കേണ്ടത് ഇവിടെ താമസിക്കുന്ന മനുഷ്യരാണ്. പലായനം ചെയ്യുന്നവർ ഉണ്ട്, ഇവിടെ താമസിക്കുന്നവരുണ്ട്, പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരുണ്ട്. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ ഈ ഭൂമിയെ രക്ഷിക്കാൻ കഴിയൂ. നമ്മുടെ പ്രവർത്തികൾ ക്രമീകരിച്ചുകൊണ്ട് എല്ലാ ആൾക്കാരെയും ഈ കാര്യങ്ങൾ മനസ്സിലാക്കി ഭൂമിയുടെ അവകാശങ്ങൾ മനസ്സിലാക്കി നമ്മുടെ അറിവ് വർദ്ധിപ്പിച്ച് നമുക്ക് പ്രതിപ്രവർത്തിക്കാനുള്ള ഊർജ്ജം ഉണ്ടാക്കിയെടുക്കുക.
കുട്ടനാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും കുട്ടനാടിനെ കൈകാര്യം ചെയ്യുന്നത് കുട്ടനാടിന്റെ കാര്യങ്ങൾ മനസ്സിലാക്കി കൊണ്ടല്ല എന്ന് ശ്രീ ജിബിൻ തോമസ് പറഞ്ഞു. നമ്മുടെ കാര്യങ്ങളിൽ കുറച്ചുകൂടെ വ്യക്തത വരുത്തുക. പഞ്ചായത്ത് മെമ്പർമാർ ആ തലത്തിലുള്ളവർക്ക് കുട്ടനാടിനെ കുറിച്ച് അറിയുവാൻ ഉള്ള അവസരങ്ങൾ കൊടുത്തതിനു ശേഷം ഈയൊരു കാര്യത്തിലോട്ട് വരുന്നതാണ് നല്ലത് എന്ന് ഒരു അഭിപ്രായം പറഞ്ഞു. പലതും ചെയ്യുന്നത് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ അല്ല.
എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ ചില സഹായങ്ങൾ ചെയ്യാമെന്ന് ശ്രീ ജിബിൻ തോമസ് ഓഫർ ചെയ്യുകയാണ്. കുട്ടനാട്ടിൽ കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ തുടങ്ങാം എന്ന് പറഞ്ഞു. പത്തുവർഷം മുൻപ് എല്ലാ പഞ്ചായത്തിലും ഡ്രെയിനേജ് മാപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ പല പഞ്ചായത്തുകളിലും വെള്ളപ്പൊക്കത്തിന്റെ പേര് പറഞ്ഞ് അങ്ങനെയുള്ള ഒരു തരത്തിലുള്ള രേഖകളും ഇല്ല. കുട്ടനാട്ടിലെ സർവ്വെ റെക്കോർഡ്സ് പോലും ആധികാരികത ഇല്ല. മാപ്പിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കിയാൽ എല്ലാവർക്കും കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാം. വെള്ളം, തോടുകൾ, ചാലുകൾ, കൃഷിയിടങ്ങൾ, പൈപ്പ് ലൈനുകൾ മറ്റു രീതിയിലുള്ള എല്ലാ മാപ്പിങ്ങും എളുപ്പമുള്ള രീതിയിൽ ചെയ്യാനും മറ്റുള്ളവരെ പറഞ്ഞ് കാണിച്ച് മനസ്സിലാക്കി കൊടുക്കാനും പറ്റും. ഡോക്യുമെന്ററി ചെയ്തു വെക്കാൻ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാം. ഭാവിയിൽ ഇത് പഠനത്തിന് ഉപയോഗിക്കാം. നമുക്ക് എല്ലായിടത്തും ഗവൺമെൻറിന്റെ ഓരോ കാര്യത്തിനും ഓരോ സംവിധാനങ്ങളുണ്ട്. ഉദാ: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒരു ഡാറ്റയും നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. ആലപ്പുഴ അല്ലെങ്കിൽ വേമ്പനാട്ട് കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം എന്താണ്. ശബരിമലയിൽ ആളുകൾ വരുന്നില്ല, ടൂറിസത്തിന് ആളുകൾ വരുന്നില്ല, ഇപ്പോളത് കൂടിയോ കുറഞ്ഞോ? ഇങ്ങനെയുള്ള ഡാറ്റാ പബ്ലിഷ് ചെയ്യേണ്ട ഏജൻസികൾ പബ്ലിഷ് ചെയ്തേപറ്റൂ. അങ്ങനെ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട് പൊലൂഷൻ കൺട്രോൾ ബോർഡ് അവരുടെ മോണിറ്ററിങിന്റെ ഭാഗമായിട്ട് ഡാറ്റാ എടുക്കുന്നുണ്ട് ടെസ്റ്റ് ചെയ്യുന്നുണ്ട്. അതിന് വേണ്ടി നമ്മുടെ പൈസ അവർ വാങ്ങുന്നുണ്ട്. എന്താണ് അതിൻെറ ഗുണം?
കുട്ടനാടിൻെറ ഭൂവിനിയോഗത്തെ സംബന്ധിച്ച വലിയ സ്റ്റഡി കോളേജിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് Prof സുനിൽകുമാർ പറഞ്ഞു. ഗൂഗിൾ വഴി കെട്ടുന്ന ഇമേജസ് അല്ല ലാൻഡ് സാറ്റ് പോലുള്ള 8 ലാൻഡ് സാറ്റ് ഇതുവരെ ഉണ്ടായിട്ടുണ്ട്. അതുപോലുള്ള ഉപഗ്രഹങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടനാട്ടിലെ ഏരിയ എടുത്തിട്ട് ഒരു GES പഠനം ഒരു സോഫ്റ്റ്‌വെയറിൻെറ സഹായത്തോടെ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടനാട് ഭൂവിനിയോഗത്തിന്റെ ശതമാനം കൂടിക്കൊണ്ടിരിക്കുകയാണ്. പത്മകുമാർ സാർ പറഞ്ഞതുപോലെ, 1924 ൽ വെള്ളപ്പൊക്കത്തിനു ശേഷം കുട്ടനാട്ടിൽ കൂടുതൽ ആളുകൾ വന്നതാണ് സ്ഥിതി എങ്കിൽ, ഇപ്പോൾ ആളുകൾ പുറത്തേക്ക് പോകുന്നു.
ഇതിനെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് 2 അപ്ലിക്കേഷനുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പബ്ലിക്കേഷൻ പൂർത്തീകരിച്ചാൽ നമുക്ക് എവിടെ വേണമെങ്കിലും അതിൻെറ വിവരങ്ങൾ പ്രദർശിപ്പിക്കാം. ഒരിക്കൽ പബ്ലിഷ് ചെയ്ത് കഴിഞ്ഞാൽ ഒരു ആധികാരിക രേഖയായി. അത് കഴിഞ്ഞാൽ മറ്റൊരു ഏജൻസിക്കും അതിനെ നിഷേധിക്കാൻ സാധിക്കില്ല. അതിൻെറ തിരുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയാണ് എന്ന് Prof സുനിൽകുമാർ പറഞ്ഞു. നാട്ടുകൂട്ടത്തിന് ഒരു രജിസ്ട്രേഷൻ ആവശ്യമാണ്. ശ്രീ ജിബിൻ സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞ കമ്പ്യൂട്ടർ മറ്റു ഫിസിക്കൽ ഫെസിലിറ്റീസ് വയ്ക്കാനായി താൽക്കാലികമായി YMPC ലൈബ്രറി തെരഞ്ഞെടുക്കുകയാണെങ്കിൽ അവിടെയുള്ളവർ തയ്യാറാവണം.
തീരദേശത്തെ വീടുകൾ തകരുന്നത് കരയില്ലാതെ ആകുന്നതുകൊണ്ടാണ്. ഇവിടുത്തെ തീരം ഓരോ വർഷവും ഖനനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് ശ്രീ ശ്രീകുമാർ കെ സി പറഞ്ഞു. തോട്ടപ്പള്ളിയിൽ നടക്കുന്ന ഖനനം നേരത്തെ ആലപ്പാടിന്റെ നടുക്ക് നടന്നതാണ്. ആ ഖനനം ബീച്ചിനെ ഇല്ലാതാക്കി.1962 -ൽ വിക്രം സാരാഭായി വരുമ്പോൾ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എന്നും ജനവാസ മേഖല കഴിഞ്ഞിട്ട് വലിയൊരു ഭൂപ്രദേശം ഇവിടെ ഉണ്ടെന്നും. ആളുകളെ പോലും ഒഴിപ്പിക്കാതെ ഇത് നടപ്പിലാക്കാൻ ഭൂമി ഇവിടെ ഉള്ളതായിട്ടും അദ്ദേഹം 1962 സെപ്റ്റംബർ 22 ന് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ അതില്ല. എത്രത്തോളം ഭൂമി ഉണ്ടായിരുന്നു എന്നുള്ളതിന് ഒരു വിഐപി സാക്ഷി ഉള്ളതാണ്. ചെറു വനങ്ങൾ, തോപ്പിൽ ഭാസിയൊക്കെ ഒളിച്ചിരുന്ന തരക്കട കാട് ഉണ്ടായിരുന്നു. ഇന്ന് കാണുന്ന പ്രദേശത്ത് പടിഞ്ഞാറോട്ടാണ് കടലിൽ കാട് ഉണ്ടായിരുന്നത്. അതിന് കിഴക്കുവശത്താണ് പുരക്കട പാടം. മണലെടുത്ത് മാറ്റുംതോറും കടൽ അടുത്തുകൊണ്ടിരിക്കുന്നു. ഈ പറയുന്ന മണൽതിട്ട മാറിക്കഴിഞ്ഞാൽ അതിൻെറ തൊട്ട് കിഴക്കുവശത്തുള്ള ഗ്രാമങ്ങൾ മുഴുവൻ കടൽ വെള്ളത്തിനടിയിൽ ആകും. ഇതാണ് സംഭവിക്കാൻ പോകുന്നത്. ആലപ്പുഴയുടെയോ ആറാട്ടുപുഴയുടെയോ തൃക്കുന്ന പുഴയുടെയോ പുറക്കാടിന്റെയോ മാത്രം പ്രശ്നമല്ല. ഇനിയും ഇത് തുടർന്നു കൊണ്ടിരുന്നാൽ കേരളത്തിൽ വരാനിരിക്കുന്ന വലിയ ദുരന്തമായി മാറും. കാരണം മണൽ ബണ്ട് നിലനിർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്. അത് ചിന്തിക്കാതെയാണ് താൽക്കാലികമായ സാമ്പത്തികനേട്ടം സമാഹരിക്കുന്നതിന് വേണ്ടി, ഇപ്പോൾ അധികാരം കയ്യിൽ ഉള്ളവരും ഒന്നും ചിന്തിക്കാതെ ചെയ്യുന്നു. അവർക്ക് അവസരം വരുമ്പോൾ അവർ അത് പറയേണ്ട സ്ഥലത്ത് പറയുന്നില്ല. പാലക്കാട് സമരത്തിൽ കേരളത്തിൻെറ പ്രതിപക്ഷനേതാക്കൾ മുഴുവൻ പേരും അവിടെ വന്നതാണ് പക്ഷേ അതൊന്നും നിയമസഭയ്ക്കകത്ത് ചർച്ച ചെയ്യപ്പെടുന്നില്ല. പി റ്റി തോമസ് വിഷയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പോലും വേണ്ടത്ര ഗൗരവത്തോടുകൂടി ആരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നതായിട്ട് നമുക്ക് കാണാൻ കഴിഞ്ഞില്ല. ആലപ്പാട്ട് നടന്ന സമരത്തിന്റെ ഏറ്റവും മുൻപിൽ നിന്ന രാഷ്ട്രീയ നേതാവ് നടത്തിയ ആദ്യത്തെ നിയമസഭാ പ്രസംഗം കേട്ടാലറിയാം ആലപ്പാടിനെക്കുറിച്ച് ഒന്നും മിണ്ടാതെ, സംരക്ഷിക്കാൻ അവിടെ കല്ല് പശ്ചിമഘട്ടം മോഷ്ടിച്ച് കടൽതീരത്ത് ഇടണം എന്നാണ് അവിടെയും പറഞ്ഞത്. അത്രത്തോളം താഴ്ന്ന് പോയിരിക്കുന്നു നമ്മുടെ ജനാധിപത്യ ബോധം. ആരെയാണ് സംരക്ഷിക്കേണ്ടത്, എന്തിനു വേണ്ടി സംരക്ഷിക്കപ്പെടണം എന്നുള്ള ഉത്തരവാദിത്വങ്ങൾ ആർക്കും ഉണ്ടാകുന്നില്ല എന്നാണ് വസ്തുത.
1994 ൽ മണൽ പരിശോധന ആരംഭിച്ചപ്പോൾ തന്നെ അതിനെതിരെ പ്രവർത്തനങ്ങൾ തുടങ്ങി. തൊട്ടു പുറകെ C M R L പോലുള്ള സ്ഥാപനങ്ങളും തമിഴ്നാട്ടിലെ കമ്പനികളും നമ്മുടെ തീരത്തെ മണൽ കടത്തിക്കൊണ്ട് പോകാനുള്ള സംവിധാനങ്ങൾ തുടങ്ങുന്നത്. കടൽത്തീരത്തുനിന്ന് മണൽ കടത്തികൊണ്ടു പോകുന്നതിന് നേതൃത്വം വഹിച്ചവർ IRE,KML ഉദ്യോഗസ്ഥ മേധാവികളാണ്. ഈ സ്ഥാപനങ്ങളിൽ മേധാവികളായിട്ട് ഇരിക്കുന്നവർക്ക് ബിനാമി ഷെയറുകൾ സ്വകാര്യസ്ഥാപനങ്ങളിൽ ഉണ്ട്. ഖനനം നടത്തുന്നത് രാജ്യത്തിനു വേണ്ടിയോ പൊതുമേഖലയ്ക്ക് വേണ്ടിയോ അല്ല. എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. ആദ്യം വിദേശ കമ്പനികളെ കൂട്ടിക്കൊണ്ടുവന്നു. അമേരിക്കൻ കമ്പനിയായ Rayson gold field consolidated, ഓസ്ട്രേലിയൻ കമ്പനിയായ Wustralian Sands സംയുക്ത സംരംഭം എന്ന പേരിൽ ഇവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുവന്നു. രണ്ടു കമ്പനികൾ വന്നതിന്റെ വേറൊരു അവസ്ഥയാണ് ഇന്നുകാണുന്ന സ്വകാര്യകമ്പനികളുടെ ഒരു തന്ത്രപരമായ സമീപനം. രണ്ടു പൊതുമേഖലാ ഗുണ്ടകളെ കടൽത്തീരത്ത് ഇറക്കി ഇട്ടിരിക്കുകയാണ്. അപ്പോ എല്ലാ സംരക്ഷണവും കൊടുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറായി നിൽക്കുന്നു. കാര്യങ്ങൾ എല്ലാം നടപ്പിലാക്കി എടുക്കാൻ സ്വകാര്യ മുതലാളിമാർക്ക് എളുപ്പമാകുന്ന രണ്ടു സ്ഥാപനങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അവർ ഇവിടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയോ ജനങ്ങളുടെയോ അല്ലെങ്കിൽ നാടിന്റെയോ ആരോഗ്യപരമായ ജീവിതത്തിന് ഗുണപരമായ കാര്യങ്ങൾ ചെയ്യുകയോ ചെയ്യാതെ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയിലെ ധാരാളം പേപ്പറുകൾ പഠിക്കാൻ ഉള്ളതാണ്. ഒത്തിരി ഘടകങ്ങൾ ഇവിടെനിന്ന് പഠിച്ചെടുക്കാൻ ഉണ്ട്. തീര ശോഷണവുമായി ബന്ധപ്പെട്ട് സെസ് പഠനങ്ങൾ നടത്തിയിട്ടുണ്ട് എന്നും ശ്രീ ശ്രീകുമാർ പറഞ്ഞു. സെസിന്റെ സയിന്റിസ്റ്റ് ആയ കെ വി തോമസ് ഉൾപ്പെടെ ഉള്ള സയിന്റിസ്റ്റുകളും ഈയിടയ്ക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുകയുണ്ടായി അതിൽ ധാരാളം തീര ശോഷണം ഉണ്ടായി, വളരെ അപകടകരമായ രീതിയിൽ ആണ് ഖനനം ഉൾപ്പെടെയുള്ള മനുഷ്യൻെറ ഇടപെടൽ, തീരത്തിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
തോട്ടപ്പള്ളി മുതൽ വടക്കോട്ട് സമീപകാലംവരെ ഉണ്ടായിരുന്ന ചാകര തോട്ടപ്പള്ളി ഭാഗത്ത് ഇല്ലാതാകുന്നത്, തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിനുവേണ്ടി പുലിമുട്ട് നിർമ്മിക്കുന്നതിലൂടെയാണ്. അതുപോലെതന്നെ കടലാമകൾ പ്രജനനം നടത്തുന്ന സ്ഥലങ്ങൾ കുഴിച്ചാൽ അത് ഇല്ലാതെയാകും. ആലപ്പാട്, ആറാട്ടുപുഴ, അമ്പലപ്പുഴ തീരപ്രദേശങ്ങൾ കടലാമകളുടെ പ്രജനന കേന്ദ്രം ആയിരുന്നു. ഇപ്പോൾ ധാരാളം കടലാമകൾ മരണപ്പെട്ടു പോകുന്നു. തോട്ടപ്പള്ളി, പുറക്കാട് പ്രദേശം മാത്രമല്ല എല്ലാ പ്രദേശത്തെയും മണലൂറ്റി എടുക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുന്നു. ആഗോളതാപനത്തിന്റെ ഭാഗമായിട്ട് കടലിൽ ജലനിരപ്പ് ഉയരുമ്പോൾ സ്വാഭാവികമായി അഴിമുഖം വഴി വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ അകത്തേക്ക് കയറുന്നു. പ്രളയം വരുമ്പോൾ മാത്രമേ വെള്ളം കടലിലേക്ക് ഒഴുകാൻ സാധ്യതയുള്ളൂ. സ്വാഭാവികമായി അടയുകയും തുറക്കേണ്ട സമയത്ത് തുറക്കുകയും ചെയ്യേണ്ട അഴിമുഖമാണ്, മണലെടുത്ത് മാറ്റുന്നതിലൂടെ 365 ദിവസവും തുറന്നു തന്നെ കിടക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്ന സ്ഥിതിയിലേക്ക് ഇപ്പോൾ എത്തിചേർന്നിരിക്കുന്നു. തോട്ടപ്പള്ളി സമരത്തിന്റെ ഭാഗമായി സമരപ്രഖ്യാപന കൺവെൻഷൻ നടന്ന ഒരു ബീച്ച് ഉണ്ട്. ആ ബീച്ച് ഇപ്പോൾ ഇല്ല. ഇവർ നടത്തുന്ന ഖനനത്തിന്റെ ഫലമായി ആ ബീച്ച് ഇപ്പോൾ ഒഴുകി അഴിമുഖത്തിനകത്ത് വന്നുകൊണ്ടിരിക്കുകയാണ്.
തൊട്ടപള്ളിയിൽ നടന്നു കൊണ്ടിരിക്കുന്നത് ഒരു അപൂർവ്വമായ സ്ഥിതിവിശേഷമാണ്. ഇവിടെയയും മറ്റുള്ള സ്ഥലങ്ങളിലും ഉള്ള മണലുകൾ ഊറ്റിയെടുക്കാനുള്ള ഒരു പ്രത്യേക രീതിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. എല്ലാം കൂടി തോട്ടപ്പള്ളി പൊഴിയിൽ വന്നിട്ട് ഊറ്റിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. അവിടെ ഉണ്ടായിരുന്ന മണൽ മാത്രമല്ല എടുക്കുന്നത്.
കുട്ടനാടിന്റെ മാത്രമായി വികസനം സാധ്യമല്ല. പറയാൻ കാരണം സമുദ്രനിരപ്പിൽ നിന്നും മൂന്നു മീറ്റർ വരെ താഴെ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് കുട്ടനാട് എന്ന് ശ്രീ സുരേഷ് കുമാർ പറഞ്ഞു. കുട്ടനാടിനെ സംരക്ഷിച്ചു നിർത്തുന്നത് ഈ തീരത്ത് കടക്കുന്ന മണൽ തിട്ടകളാണ്. ഈ മണൽത്തിട്ടകൾ ഇല്ലായെങ്കിൽ കുട്ടനാട് എന്നുപറയുന്ന പ്രദേശത്ത് കൃഷി യോഗ്യമല്ലാത്ത ഒരു ഉഷ്വാര ഭൂമിയായി മാറും. കുട്ടനാട്ടുകാരെ ലോക പൈതൃക പട്ടികയിൽ സംരക്ഷിച്ച് നിർത്തുന്നത് കടൽതീരത്ത് കിടക്കുന്ന കരിമണൽ ഉൾപ്പെടെയുള്ള മണൽത്തിട്ടകളാണ്. ഈ മണൽ കവചമാണ് പൊട്ടിച്ചു കളയുന്നത്. ഇതിനെ തകർക്കുമ്പോൾ കുട്ടനാടിനെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്ന് ഒരു പഠനം നടത്തണം. കുട്ടനാട്ടിൽ ഓരുവെള്ളം കയറുന്നതും ഒരു ഭീഷണിയാണ് എന്ന് പറയുന്നുണ്ടെങ്കിലും അത് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല. ചോദ്യങ്ങൾ ചോദിക്കേണ്ട രീതിയിൽ ചോദിക്കുമ്പോഴാണ് അധികാരികൾക്ക് ഈ കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്നലെ പുതിയ ട്രജ്ജർ ബോംബെയിൽ നിന്ന് വന്നു. ഇപ്പോൾ നാല് ട്രജ്ജറുകൾ ആണ് അഴിമുഖത്ത് സി വാഷിംഗ് നടത്തുന്നത്. IIT റിപ്പോർട്ടുകളിലും മറ്റു പലതിലും വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്ററിൽ ഡീസൽടിഗ് നടത്തണമെന്നും കനാലിന്റെ വീതി കൂട്ടണമെന്നും പറഞ്ഞിട്ടുണ്ട്. അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 80 മീറ്റർ വീതിയിലുള്ള വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള സ്ഥലം 300 മീറ്റർ വീതി കൂട്ടണമെന്ന് പറഞ്ഞു ചെയ്തില്ല. ഹെവി എക്യുമെൻസ് ഉപയോഗിച്ച് മണൽ എടുക്കരുത് എന്ന നിർദ്ദേശം കിട്ടിയിട്ടു പോലും മണൽ എടുത്തു കൊണ്ട് പോകുന്ന നീക്കവുമായി സർക്കാർ പോകുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. വരും തലമുറയ്ക്ക് ജീവിക്കാൻ വേണ്ടിയും കുട്ടനാടിനെ സംരക്ഷിക്കാൻ വേണ്ടിയുമാണ് ഇവിടുത്തെ സമരം.
ഫിഷിംഗ് ഹാർബറിൽ മണൽ എടുക്കുന്ന മിനറൽ സെപ്രറേഷൻ നടത്തുന്നുണ്ട്. മണലിൽ ചില എലമൻസ് എടുത്തിട്ട് ബാക്കി വരുന്ന സാധനം അവിടെ കൂട്ടി ഇടുന്നുണ്ട്. ഇതുമൂലം അവിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് ശ്രീ സുരേഷ് കുമാർ പറഞ്ഞു. ഇവിടെ ഒരുപാട് കെമിക്കൽ ചേർത്ത വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഈ യൂണിറ്റ് കിടക്കുന്നതിന് അടുത്ത് പത്തോളം ക്യാൻസർ പേഷ്യൻസ് മരണപ്പെട്ടു. പത്തോളം പേർ ക്യാൻസർ ആയിട്ട് ചികിത്സയിലാണ്. കുട്ടികളിൽ കണ്ണിന്റെ ലെൻസിൽ സിലിക്കോസിസിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇത് ഒരു ആരോഗ്യപ്രശ്നമായി മാറുന്നു. ഇത്തരത്തിലൊരു പഠനം കൂടി നടത്തേണ്ടിയിരിക്കുന്നു.
അവിടെ ഒരു സമുദ്രപഠന കേന്ദ്രം ഉണ്ട്. ഇതിൽ ഒരുപാട് വിഭാഗങ്ങളുണ്ട് അവിടെ പഠനങ്ങൾ നടത്താതെ ഇരിക്കില്ല. ഇതുവരെ അക്കാദമിക് തലത്തിൽ നടന്ന പഠനങ്ങളെ പറ്റി ഡാറ്റാ കളക്ഷൻസ് prof സുനിൽകുമാർ സാർ നടത്താം എന്ന് പറഞ്ഞു.
കടൽത്തീരത്ത് അനുഭവപ്പെടുന്ന പ്രശ്നങ്ങളെപ്പറ്റി ഒരു നോവൽ വായിച്ചതിനെക്കുറിച്ച് ശ്രീമതി ആതിര പറഞ്ഞു. നീരാളി എന്ന നോവൽ അംബികാ സുരൻ മങ്ങാടി എന്ന കഥാകൃത്ത് എഴുതിയ നോവൽ. കുട്ടനാടിന്റെ പ്രശ്നങ്ങളുമായി സാമ്യമുള്ളതാണ്. കുട്ടനാട്ടിലെ കൂടുതൽ അറിവുകൾ കിട്ടുകയാണെങ്കിൽ ഒരു ബുക്ക് രൂപത്തിൽ ആക്കാം എന്ന് ഒരു അഭിപ്രായം പറഞ്ഞു. കരിമണൽ ഖനനത്തിനെതിരെ ഇന്ന് സത്യാഗ്രഹം തുടങ്ങിയിട്ട് 122ാം ദിവസമാണ്.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.
സസ്നേഹം,
രാം കിരൺ