നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 59, 2021. സെപ്റ്റംബർ.04 ശനി

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം – 59

2021.09.04 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ E M ജോർജ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ ആർ എസ് കുമാർ, Dr കെ ജി പത്മകുമാർ, Prof എൻ സുനിൽകുമാർ.

 

 

നാട്ടുകാരുടെ ഡോക്ടർ ആയിരുന്ന മൂർത്തി സ്വാമിയെ ശ്രീ Dr N N പണിക്കർ സാർ അനുസ്മരിച്ചു സംസാരിച്ചു.

 

തുടർന്ന് “സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.

 

സ്പീഡ് ബോട്ട് ഉണ്ടാക്കി അവാർഡുകൾ നേടിയ 10-ാം ക്ലാസുകാരൻ ആയ രഞ്ജു രതീഷിന് Dr N N പണിക്കർ അനുമോദനങ്ങൾ നൽകി സംസാരിച്ചു. രഞ്ജു രതീഷ് നമ്മുടെ 6 വള്ളങ്ങളുടെ പണികൾ ചെയ്തു കൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിൽ വെള്ളപ്പൊക്കം വന്നാൽ ഈ കൊച്ചു വള്ളങ്ങൾ 6 എണ്ണം ഇട്ടിരിക്കും. അത്യാവശ്യം വന്നാൽ ആർക്കും എടുക്കാം.

 

പ്രതിഭാ പോഷണ വികസന കേന്ദ്രത്തിന്റെ ഉദ്ദേശം ചെറുപ്പക്കാരുടെ സൃഷ്ടിപരമായ കഴിവ് വർദ്ധിപ്പിക്കുക എന്നതാണ്. കുട്ടനാട്ടിൽ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വ്യക്തികൾ വിഷമിച്ച് നാടു വിടുന്നതിനു പകരം ഒരു വെല്ലുവിളിയായി സ്വീകരിച്ച് അവരുടെ വികസനത്തിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി അവരുടെ ഒപ്പം നിന്ന് പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശം. ഇതിന് ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവർക്ക് ഒരു കേന്ദ്രം ഉണ്ടാക്കുക. അവർക്ക് നേതൃത്വം നൽകാൻ നമ്മുടെ മാന്ത്രികൻ മനു മങ്കൊമ്പ് മുൻപന്തിയിൽ തന്നെ ഉണ്ട്. സ്ഥലം YMPC ലൈബ്രറി, സ്കൂളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.

 

വെള്ളപ്പൊക്കത്തെ ഒഴിവാക്കാൻ ഒരു വഴി പതിവായ ഈടു കുത്തലും കര പൊക്കലും ആയിരുന്നു. അതിന് ഒരു ഉദാഹരണം Dr N N പണിക്കർ സാർ പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്റെ കുടുംബവീട് താഴ്ന്നു കൊണ്ട് ഇരിക്കുന്നു. നേരെമറിച്ച് ഡോ കെ വി കൃഷ്ണദാസിന്റെ വീട് താഴ്ന്നിട്ടില്ല. എന്താണ് വ്യത്യാസം? Dr കൃഷ്ണദാസിന്റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഈട് കുത്തുന്നു. ഇങ്ങനെ കര പൊക്കി കൊണ്ടിരുന്നാൽ വീട് താഴുന്നില്ല, വെള്ളക്കെട്ടും ഉണ്ടാകുന്നില്ല എന്ന നിരീക്ഷണത്തെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതാണ്. വീട് ചെയ്തിരിക്കുന്ന രീതിയും അറിയേണ്ടതുണ്ട്. പണ്ട് തെങ്ങിന്റെ കുറ്റി ഉപയോഗിച്ച് ഫൗണ്ടേഷൻ ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൂടുതലും തടി ഉപയോഗിച്ചാണ് പണി ചെയ്തിട്ടുള്ളത്. ഇന്ന് ഈട് കുത്തുന്നത് ഭാരിച്ച ചെലവാണ്. ഇതിന് ജോലിക്കാർ ഇല്ല എന്നതാണ് ഒരു കാരണം എന്ന് ശ്രീ ശ്രീകുമാർ പറഞ്ഞു.. ഒരു വഴി ഉള്ളത് ഇതിനു വേണ്ടിയിട്ടുള്ള യന്ത്രങ്ങൾ കണ്ടുപിടിക്കണം എന്ന് Dr N N പണിക്കർ സാർ പറഞ്ഞു. ചെളിയും കട്ടയും കുത്തിയെടുക്കുന്നതിനും വേണ്ടത് നിക്ഷേപിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കി എടുക്കണം.

ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ ചെയ്യുന്നതിനും അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നതിനും കൂടിയാണ് നമ്മുടെ പ്രതിഭാ പോഷണ വികസന കേന്ദ്രം.

 

അണക്കെട്ടുകളിൽ മണ്ണുമാറ്റി ജലസംഭരണശേഷി വർധിപ്പിക്കുന്നത് അത്യാവശ്യമാണ്. അണക്കെട്ടുകളിൽ മണ്ണടിഞ്ഞ് ജല സംഭരണശേഷി കുറഞ്ഞിരിക്കുന്നു. KSEB യുടെയും ജലവിഭവ വകുപ്പിനെയും മേൽനോട്ടത്തിലാണ് ഡാമുകൾ. ഈ രണ്ടു വകുപ്പുകളുടെയും മന്ത്രിമാരെ കാണുകയും അവരിൽ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാൻ പറ്റുകയുള്ളു.

 

തോട്ടപ്പള്ളി സ്പിൽവേയെക്കുറിച്ചും അനുബന്ധ കനാലുകളെക്കുറിച്ചും പഠനം നടത്തുമ്പോൾ അതുമായി കൂടുതൽ ബന്ധപ്പെടാൻ കഴിയുന്നതും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്നതുമായ സ്ഥാപനങ്ങൾ ഇവിടുത്തെ എൻജിനീയറിങ് സ്ഥാപനങ്ങളാണ്. അവരുമായി ബന്ധിപ്പിക്കാതെ മറ്റു പലയിടത്തും പഠനം നടത്തി റിപ്പോർട്ട് കൊണ്ടുവരുന്നു. ഇത് ശരിയായിട്ടുള്ള രീതിയിൽ ചെയ്യാൻ സാധിക്കുന്നില്ല എന്ന് Dr. പത്മകുമാർ സാർ പറഞ്ഞു. ഇതിന് പത്മകുമാർ സാർ മുൻകൈയെടുക്കണം എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. സമുദ്രനിരപ്പിന് താഴെയാണ് കുട്ടനാട് പ്രദേശം. ഇവിടെ ഉണ്ടാകുന്ന പ്രതിഭാസങ്ങളെ അപഗ്രഥിച്ച് അതിന് പരിഹാരം കാണണം.

 

ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി AC റോഡ് പണിയെ പറ്റി പറഞ്ഞു. AC റോഡ് 3 വർഷത്തേക്ക് അടച്ചിടും എന്ന് മുഖ്യമന്ത്രി വരെ പ്രസ്താവിക്കുകയുണ്ടായി. കരാറുകാരനും സർക്കാരും തമ്മിലുള്ള കരാറിൽ റോഡ് അടച്ചിടുന്ന കാര്യം പറയുന്നില്ല. റോഡ് പണി നടക്കുമ്പോൾ പകുതി ഭാഗത്ത് നിർമ്മാണം നടക്കുകയും. പകുതിഭാഗം വാഹനം കടത്തിവിടുകയും ചെയ്യണമെന്ന് പറയുന്നുണ്ട്. അതുപോലെതന്നെ പാലങ്ങളിലെ കലുങ്കുകൾ ഇതൊക്കെ പണിയുമ്പോൾ “deviation” റോഡ്, “deviation” പാലം നിർബന്ധമായി വേണം എന്ന് പറയുന്നുണ്ട്. സർട്ടിഫിക്കറ്റ് ഉള്ള വാഹനങ്ങൾ കടത്തിവിടണം എന്ന് പറയുന്നു.

ഇന്ന് ഒരു ദുരന്തം ഉണ്ടാകേണ്ടതാണ്. പൊങ്ങ പാലത്തിന്റെ ഭാഗത്ത് ഉണ്ടാക്കിയിരിക്കുന്ന താൽക്കാലിക പാലം ഉണ്ടാക്കിയിരുന്നത് കമുക്, മുള, തെങ്ങിന്റെ കുറ്റി കൊണ്ടും ആണ്. അതിലോട്ട് ഒരു വലിയ ലോറി കയറിയത് തുടക്കത്തിൽ കണ്ടു പിടിച്ചു അതുകൊണ്ട് വലിയ ഒരു അപകടം ഒഴിവായി. കരാറിൽ എഴുതി വെച്ചിട്ടുള്ള കാര്യങ്ങൾ പോലും സത്യസന്ധമായി ചെയ്യാൻ വൻകിട പ്രോജക്റ്റുകളിൽ പോലും കഴിയുന്നില്ല. എസ്റ്റിമേറ്റിൽ 672 കോടി പദ്ധതിയിൽ എന്തൊക്കെയാണോ പറഞ്ഞിരിക്കുന്നത് ഇവരെകൊണ്ട് ചെയ്യിപ്പിക്കാൻ നമ്മുടെ ഭരണകൂടത്തിനും ജനപ്രതികൾക്കും കഴിയുന്നില്ല. AC റോഡിൻെറ കാര്യത്തിൽ ഒരു കേസ് ഫയൽ ചെയ്തു. കൃത്യമായ വ്യവസ്ഥയിൽ കാര്യങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകേസ് കൂടി ഫയൽ ചെയ്യുന്നുണ്ട്. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിനോട് എതിർപ്പുണ്ട് കാരണം. ആ റോഡ് പുതിയ റോഡിന്റെ പണി തീരുന്നതുവരെ ഉപയോഗശൂന്യമാകും എന്നുള്ളതാണ്. നിലവിലുള്ള നിർമ്മാണങ്ങളെ തകർക്കേണ്ടി വരും. ഗതാഗത സൗകര്യം വർധിപ്പിക്കാൻ വേണ്ടി മറ്റൊരു റോഡ് ഉണ്ടാക്കുകയാണ് വേണ്ടത്. നിലവിലുള്ള റോഡ് പൊളിച്ചിട്ടോ അടച്ചിട്ടിട്ടോ അതേ സ്ഥലത്ത് പണിയുകയല്ല വേണ്ടത്. കാരണം രണ്ടു സൈഡിൽ ഉള്ള എല്ലാ നിർമ്മാണങ്ങളും തകർത്തു കളയേണ്ടിവരും. വേസ്റ്റ് കുന്ന് കൂട്ടുന്നു, അവിടെയുള്ള തൊഴിലവസരം നഷ്ടപ്പെടുത്തുന്നു, ആ റോഡ് അത്രയുംകാലം ഉപയോഗിക്കാൻ പറ്റാതെ വരുന്നു. ഇതിൽ വരുന്ന നഷ്ടത്തിനെക്കാൾ കുറവ് ചെലവാക്കിയാൽ പുതിയ ഒരു റോഡോ പാലമോ സ്ഥാപിക്കാം. നിലവിലുള്ള ഗതാഗത സംവിധാനം ഉപയോഗപ്പെടുത്താം. ഇതിൻെറ കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച് കഴിഞ്ഞാൽ മങ്കൊമ്പിന് വേണ്ടി ഉള്ള പ്രൊപ്പോസൽ കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കും. ഇത് നല്ലൊരു അഭിപ്രായമാണ്. ഭാരത് മാലാ പദ്ധതി കേന്ദ്ര ഗവൺമെന്റിന്റെ സപ്പോർട്ടിൽ ചെയ്യുന്ന പദ്ധതിയാണ്. അതാണ് പരിഹാരം എന്ന് Dr N N പണിക്കർ പറഞ്ഞു.

 

ഡാമുകളിലെ മണൽ വാരുന്നത് ലാഭകരം ആയ ഒരു പ്രോജക്ട് ആണ്. നാട്ടിൽ പ്രയോജനമുള്ള ഒരു കാര്യം ആണ്. യന്ത്രങ്ങളുപയോഗിച്ച് അത് ശേഖരിക്കാനും വേർതിരിച്ചെടുക്കാനും ചെയ്യുന്ന പ്രോജക്ട് ആണ് വേണ്ടത്.

ശ്രീ വിക്രംജിയുടെ കമ്പനിയാണ് മലമ്പുഴ ഡാമിന്റെ മണൽ വാരുന്ന കോൺട്രാക്ട് എടുത്തിരുന്നത്. രാഷ്ട്രീയപരമായ ഇടപെടൽ കൊണ്ടാണ് അത് നടക്കാതെ പോയത്.

ഒരു സംശയം ശ്രീ E M ജോർജ് ചോദിച്ചു. കുട്ടനാട്ടിലേക്കുള്ള വെള്ളം വരുന്ന വഴിയിലാണ് ഡാമുകൾ. ഇവിടെയുള്ള ചെളി ഒഴുകി വന്നാൽ കുട്ടനാടിന് നല്ലതാണോ? ദോഷമാണോ?. Dr പത്മകുമാർ പറഞ്ഞു കുട്ടനാട് ഭാഗത്ത് ചെളി വരുന്നത് നല്ലതാണ്. അത് ഉപയോഗിക്കപ്പെടണം. പണ്ടുള്ള കാലത്ത് അങ്ങനെയാണ് ചെയ്തിരുന്നത്. എക്കൽ കൃഷിക്കുവേണ്ടി ഉപയോഗപ്പെടുന്നു. ചെളിയെ വരാതെ ആക്കുന്നതാണ് ഡാം. കല്ലട ഡാം വന്നത് മൺറോ തുരത്തിൽ ദുരന്തമായി മാറി. അവിടെ വെള്ളം മാത്രമേ വരുകയുള്ളൂ, ചെളി ഇല്ലാതെയായി. താഴ്ന്നുകൊണ്ടിരിക്കുന്നു. വെള്ളക്കെട്ടും വെള്ളപ്പൊക്കവും കൂടി. ചെളി (Sediments) അടിസ്ഥാനപരമായ ഒരു കാര്യമാണ്. ഇതുമൂലമാണ് കായൽ തീരങ്ങൾ നിലനിൽക്കുന്നത്. അത് കടലിൽ ചെല്ലാത്തതുകൊണ്ടാണ് കടലാക്രമണ ഭീഷണി വർദ്ധിച്ചത്. ഇത് കാരണമാണ് കേരളത്തിൽ പത്തുപതിനഞ്ച് വർഷമായിട്ട് തീരത്ത് ചാകര ഉണ്ടാകുന്നില്ല. ഡാം നോക്കിനടത്താൻ ഡാം ഡെവലപ്മെൻറ് അതോറിറ്റി കേരളത്തിൽ ഉണ്ട്. ഇതൊക്കെ അവരുടെ ഉത്തരവാദിത്തമാണ്.

 

ഡാം ഉണ്ടാക്കുന്ന ലോബികൾ ഒരുപാട് ഉണ്ട്. ഇതിലും വലിയ ഒരു അപകടമാണ് റഗുലേറ്റർ കം ബ്രിഡ്ജ് – കടലിനോട് ചേർന്ന സ്ഥലങ്ങളിൽ ഡാം ഉണ്ടാക്കുന്നത്. അതുപോലെ ഒരെണ്ണമാണ് തണ്ണീർമുക്കം ബണ്ട്.

 

ബണ്ടുകളുടെ നിർമ്മാണത്തെ പറ്റി Dr സുനിൽ കുമാർ സംസാരിച്ചു. കല്ലിനു പകരം ജൈവ ബണ്ടുകൾ നിർമ്മിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കണം.

 

 

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ