നാട്ടുകൂട്ടം വീഡിയോ യോഗം – 66
2021.10.23 ശനിയാഴ്ച
കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁
പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഇ എം ജോർജ്, Prof സുനിൽകുമാർ എൻ, ശ്രീ ബ്രഹ്മാനന്ദൻ കെ.
💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧
മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ഈ സാധന (IST 7pm, 7 min) എവിടെയിരുന്നു വേണമെങ്കിലും ചെയ്യാം. മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.
സംസാരിച്ചു. ആഗോള പരിഹാരങ്ങൾ വരാതെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്നു തോന്നുന്നു. ആഗോള താപനം കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകുന്നവർക്ക് തക്കതായ നഷ്ടപരിഹാരം തരാൻ ആഗോള ഉത്തരവാദിത്വം ഉണ്ട്.
ഇന്നത്തെ നിരക്കിൽ ആഗോള താപനം തുടർന്നാൽ 2100 ആകുമ്പോൾ സമുദ്ര നിരപ്പ് 1 മീറ്റർ ഉയരും എന്നാണ് കണക്ക് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. നേരെമറിച്ച് ലോകരാജ്യങ്ങൾ സമ്മതിച്ചിട്ടുള്ള രീതിയിൽ ഉള്ള, നമ്മുടെ പ്രയത്നം കൊണ്ട് താപവർധന 1.5°C ആക്കി നിർത്താൻ സാധിക്കുകയാണെങ്കിൽ 2100 സമുദ്ര നിരപ്പ് 52 cm ഉയരും, 52 cm പൊക്കത്തിൽ വെള്ളം ഉയരും എന്നാണ് കണക്ക്. നേരെമറിച്ച്, 2°C മാത്രമേ സാധിക്കൂ എങ്കിൽ 63 cm കൂടും. വെള്ളത്തിന്റെ ഈ വ്യത്യാസം കൊണ്ട് ലോകത്ത് ഉണ്ടാകാവുന്ന നഷ്ടങ്ങൾ ഒരു വർഷം 1.43 ട്രില്യൻ ഡോളർ കൂടുതലാണ്. ഒന്നും ചെയ്യാതിരുന്നാൽ വരാൻപോകുന്ന നഷ്ടം വർഷത്തിൽ 14 ട്രില്യൻ ഡോളർ (ആയിരം ലക്ഷം കോടി രൂപ !) ആണ്. നമ്മുടെ ഗവൺമെന്റ് ലോകം മുഴുവൻ 1.5°C ലിമിറ്റ് ചെയ്യണമെന്ന് എന്നുള്ള ഒരു കണക്കിലാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് നഗര പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകും, ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാകും. കാർബൺ എമിഷൻ കുറയ്ക്കുന്നതിന് സ്ഥലം ഉള്ളടത്ത് മരങ്ങൾ വച്ചു പിടിപ്പിക്കാം. കുട്ടനാട്ടിലെ പ്രശ്നം കുട്ടനാട്ടിൽ തന്നെ ഉള്ളതല്ല. ലോകത്ത് എല്ലായിടത്തും പരിവർത്തനം ഉണ്ടാകണം. ഗ്ലോബൽ അപ്പ്രോച്ച് ഏറ്റെടുക്കാൻ ഏറ്റവും യോഗ്യതയുള്ളത് കുട്ടനാട്ടുകാർക്കാണ്. കാരണം അവിടുത്തെ പ്രശ്നങ്ങൾ പലതും പുറത്തു നിന്നുള്ള പ്രശ്നങ്ങളാണ്. അവർ മാത്രം വിചാരിച്ചാൽ അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയില്ല. ഇത് നമുക്ക് ബോധ്യമായ കാര്യമാണ്. കൊച്ചി നഗരം വെള്ളത്തിനടിയിൽ ആവുകയാണെങ്കിൽ കാരണം അവരുടെ കുറ്റമല്ല. പ്രവർത്തനങ്ങൾ ഉന്നതമായ തലത്തിൽ നിന്നുകൊണ്ട്, പരിഹാരങ്ങൾ കണ്ടുപിടിക്കുന്നതും ഉന്നതമായ തലത്തിൽ കൂടെയാണ്.
സാർ പറഞ്ഞത് വളരെ കാലിക പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് എന്ന് ശ്രീമതി ആതിര എം കുമാർ പറഞ്ഞു. കുട്ടനാട്ടിൽ ഉള്ളവർ ഇത്രത്തോളം കൂടുതലായി ചിന്തിച്ചിട്ടില്ല. ആഗോളതാപനം സംബന്ധിച്ച് ഉണ്ടാകുന്ന നഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളം ആണ് എന്നുള്ളത് ചിന്തിച്ചിട്ടില്ല. ഇവിടെ വെള്ളം കയറുന്നു പോകുന്നു എന്നുള്ളത് സ്വാഭാവിക പ്രക്രിയ ആയിട്ട് മാത്രം കരുതുന്നത് അല്ലാതെ ഇതിൻെറ പിന്നിൽ ഉള്ള പല കാര്യങ്ങളെപ്പറ്റിയും ആരും ചിന്തിക്കുന്നില്ല. ഇത്തരത്തിലുള്ള നാട്ടുകൂട്ടത്തിന്റെ ഒരു പ്രവർത്തനശൈലി എന്നുപറഞ്ഞാൽ എല്ലാവരും ഒരുമയോടെ ഒന്നിച്ച് പങ്കുവെച്ച് മുന്നോട്ട് പോകുന്നത് സഹജീവൻ സ്വരാജിനെ കൂട്ടിച്ചേർത്ത് പറഞ്ഞത് വളരെ നല്ല ഒരു ആശയമാണ്.
സാങ്കേതിക സേവാകേന്ദ്രം പ്രവർത്തന സജ്ജമാണ്. പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഫോട്ടോകോപ്പി എടുക്കാനും മറ്റ് സഹായങ്ങൾക്ക് വേണ്ടിയും ആളുകൾ വരുന്നുണ്ട്. ഇളവുംപാക്കച്ചിറ തോടിന്റെ തുടർ പ്രവർത്തനം നടന്നിട്ടില്ല. അവിടെ പാലം ഇല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. പോള കേറി കിടക്കുകയാണ്. അതുകൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഇല്ല.
മനു മങ്കൊമ്പിന്റെ കൊച്ചു വള്ളങ്ങളുടെ പണി പുരോഗമിക്കുന്നു. 3 എണ്ണം പണി പൂർത്തിയായി എന്ന് പറഞ്ഞു. വെള്ളത്തിന്റെ പ്രശ്നം ഉള്ള ആതിരയ്ക്ക് ആണ് ആദ്യമായി വള്ളം കിട്ടേണ്ടത്. ഒപ്പം തന്നെ ലിനു ജോസഫ്, ചാൾസ് മാത്യു, മോഹനൻപിള്ള, പ്രിയ, ശ്രീഹരി എന്നിവർക്കും കിട്ടിയിരുന്നെങ്കിൽ ഈ വെള്ളപ്പൊക്കത്തിൽ തന്നെ ഉപയോഗിക്കാമായിരുന്നു. നാട്ടുകൂട്ടം വിതരണം ചെയ്തത വാട്ടർ ഫിൽറ്റർ വഴി വെള്ളം ശുദ്ധീകരിച്ച് എടുക്കുന്നത് ഇപ്പോഴും വീടുകളിൽ പ്രവർത്തിക്കുന്നുണ്ട്.
എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ ഒരു ഇൻഫർമേഷൻ സെന്ററിന്റെ കാര്യങ്ങൾ എളുപ്പത്തിലാക്കാൻ വളരെ താല്പര്യമുണ്ട് എന്ന് പറഞ്ഞു. തൽക്കാലം ചെയ്യാനുദ്ദേശിക്കുന്നത് YMPC യിൽ ആണ്.
തീരദേശത്ത് പുനർഗേഹം എന്ന ഒരു പദ്ധതി വന്നിട്ടുണ്ട് പദ്ധതിയുടെ ഉദ്ദേശം വേലിയേറ്റത്തിന്റെ അറ്റത്തു 50m മുകളിലുള്ള ആളുകളെ മുഴുവൻ ഒഴിപ്പിക്കുക, അതിന് നഷ്ടപരിഹാരം കൊടുക്കുക എന്നുള്ള ഒരു പദ്ധതിയാണ് കൊണ്ടുവരുന്നത്. അതിന് നാട്ടുകാരുടെ ശക്തമായ എതിർപ്പുകളും ഉണ്ട് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. മണലിന്റെ നീക്കം എവിടുന്ന് എങ്ങോട്ട്?, മണൽ വാരിയെടുത്താൽ എവിടുത്തെ മണൽ ആണ് നഷ്ടമാകുന്നത്?, ഇതൊക്കെ കണ്ടുപിടിക്കണം. 90 വീടുകൾ പാനൂർ പ്രദേശത്ത് കടൽ കയറി പോയി. ആ മണലാണോ തോട്ടപ്പള്ളി ഹാർബറിന് അകത്ത് നിന്ന് വാരി കൊണ്ടിരിക്കുന്നത്? എന്നും വന്നുകൊണ്ടിരിക്കും. ഇത് എടുക്കുന്നതിലും കൂടെയാണ് കടലാക്രമണം ഉണ്ടാകുന്നത്. ഇതിനെ തടയാൻ വേണ്ടി കടൽഭിത്തി ഉണ്ടാക്കിയിട്ടോ, പുലിമുട്ട് ഉണ്ടാക്കിയിട്ടോ കാര്യമില്ല. ഇവിടെ കൊണ്ടുവരേണ്ട ആശയം ഇതല്ലാ. അവിടെ മണലിന്റെ ഒരു സപ്ലൈയാണ് വേണ്ടത്. ഇതാണ് ലോകത്ത് പലയിടത്തും ചെയ്യുന്നത്.
മണൽ അണക്കെട്ടുകളിൽ അടിഞ്ഞുകൂടി കിടക്കുകയാണ്. ഇങ്ങനെ കിടക്കുന്നതിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ട്. പ്രശ്നങ്ങളുടെ കാരണങ്ങൾ അറിഞ്ഞാൽ അതിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയും. ദുരന്തം ഉണ്ടായാൽ ആളുകളുടെ സംരക്ഷണത്തിനും അവരെ രക്ഷപ്പെടുത്താനും ഉള്ള ഒരു കഴിവ് നമുക്ക് ഉണ്ടാകും. അതിനൊരു തെളിവാണ് മുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കടലിന്റെ അടുത്ത് താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾ പോലും രക്ഷാപ്രവർത്തനത്തിന് സ്വമേധയാ വന്നു. ഡാമുകൾ എങ്ങനെ തുറക്കണം എന്നതിന് ഒരു ക്രമീകരണം ഉണ്ടായി ഇത്തവണ. പക്ഷേ തോടുകളും ആറുകളും നീർച്ചാലുകളും കുഴിച്ച് അതുവഴി വെള്ളം പോകുന്നതിനുള്ള സംവിധാനം ഒന്നും ചെയ്തിട്ടില്ല. അത് നേരത്തെതന്നെ ചെയ്യേണ്ടതായിരുന്നു. മുൻപുതന്നെ ചെയ്തിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. അത് സാധിച്ചിട്ടില്ല. പാടശേഖരങ്ങൾ ജലസംഭരണികളായി മാറി എന്നുള്ളത് ഒരു നല്ല കാര്യമാണ്. വെള്ളം ഇവിടെ ശേഖരിച്ചതുകൊണ്ട് കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി വന്നില്ല. അവിടെ ബണ്ട് ഉണ്ടാക്കിയ രീതി ശരിയല്ല.
ഹാർബർ എൻജിനീയറിങ് ഫണ്ട് ഉള്ളതുകൊണ്ട് അവിടെ എല്ലാവരുടെയും ചിന്ത റോഡ് ഉണ്ടാക്കുക, പൊക്കി കെട്ടുക എന്നുള്ളതാണ്. വെള്ളം കയറുന്നതിനു പരിഹാരം എന്താണ് എന്നതിനെകുറിച്ച് ചിന്തിക്കുന്നില്ല.
മറ്റൊരു പ്രശ്നം വാഹനപ്പെരുപ്പമാണ്. എന്തിനാണ് ഇത്രയും വാഹനം? 1000 പേർക്ക് 391 വാഹനങ്ങളാണ് കേരളത്തിൽ, ലോക ശരാശരി 180 ആണ്. സ്ക്വയർ കിലോമീറ്ററിൽ 360 വാഹനങ്ങളാണ് കേരളത്തിലുള്ളത്. അമേരിക്കയിൽ 30 മാത്രമേ ഉള്ളൂ !
ഇവിടെ ജലഗതാഗതം നന്നായിട്ട് നടത്തിക്കൊണ്ടു പോയാൽ വളരെ നന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ജല മാർഗ്ഗങ്ങൾ നന്നായി കിടക്കും. പോള കയറി കിടക്കില്ല, അവിടെ ആഴം ഉണ്ടാകുമായിരുന്നു. അതിന് ഒന്നും ശ്രദ്ധ കൊടുക്കാതെ വാഹനങ്ങൾ വളരെ കൂടുകയും, അതിനനുസരിച്ച് റോഡുകളുടെ ആവശ്യകത കൂടുകയും ചെയ്യുന്നു.
കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ പാഠങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്തവണ മുൻകൂട്ടി തന്നെ വേണ്ട മുൻകരുതലുകൾ എടുത്തത് എന്ന് Prof സുനിൽകുമാർ പറഞ്ഞു. കുട്ടനാട്ടിൽ വെള്ളം പൊങ്ങിയിട്ടുണ്ട് പക്ഷേ കൂടുതൽ പ്രശ്നമായി വന്നിട്ടില്ല. പക്ഷേ എ സി റോഡിൽ ഒരാഴ്ചയായി വണ്ടി ഓടാൻ പറ്റാത്ത രീതിയിൽ വെള്ളമുണ്ട്. അവിടെ തെക്ക്, പടിഞ്ഞാറ് ഭാഗത്ത് വെള്ളം കൂടുതലാണ്. പുളിങ്കുന്ന് നെടുമുടി ഭാഗത്ത് വെള്ളം കുറച്ചു കൂടുതൽ ഉണ്ടെങ്കിൽ കാവാലം ഭാഗത്ത് വെള്ളപ്പൊക്കം കുറവാണ്. അവിടെ പമ്പയാറ്റിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിലും അത് സാധാരീതിയിലാണ് ഒഴുകുന്നത്. കായലിന്റെ നടുവിൽ ഒരു ദ്വീപ് പോലെ രൂപപ്പെട്ടിട്ടുണ്ട്. അവിടെ എക്കൽ അടിഞ്ഞ് കരയായി മാറിയത് അറിഞ്ഞു. ഇതൊക്കെ കായലിന്റെ അടിത്തട്ട് പൊങ്ങി വരുന്നതിന്റെ സൂചനയാണ് ഇതിന് ഒരു പരിഹാരം കണ്ടെത്തണം. ഇവിടെ തെങ്ങിൻ തൈ രണ്ടു നിരയായി വെച്ചു പിടിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. വളർന്നുവരുമ്പോൾ അതിന്റെ ഒരു സംരക്ഷണ കവചമായി നിൽക്കും. കനകാശ്ശേരി ബണ്ടിൽ പണ്ട് കണ്ടൽകാടുകൾ ഉണ്ടായിരുന്ന സ്ഥലമാണ്. ഒരുപാട് പേർ താമസിക്കുന്നുമുണ്ട്. അവിടെ കൃഷി നശിപ്പിക്കുകയും ആളുകൾക്ക് ശല്യം ഉണ്ടാക്കുകയും ചെയ്യുന്ന ക്ഷുദ്ര ജീവികൾ പെരികിയതുമൂലമാണ് ഇവിടുത്തെ കണ്ടൽ കാടുകൾ വെട്ടിത്തെളിച്ചത്. വട്ടകായലിൽ വാട്ടർ പ്രഷർ വളരെ കൂടുതലാണ്. 8 മുതൽ 10 മീറ്റർ വരെയാണ് ജലനിരപ്പിൽ വ്യത്യാസം. മീനപ്പള്ളി പാടശേഖരത്തിൽ പുറത്തുകൂടെ നടക്കാവുന്ന രീതിയിൽ കുളവാഴ വളർന്ന് നിൽക്കുകയാണ്. ഇതിനെ മാറ്റാൻ എന്താണ് മാർഗ്ഗം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പമ്പയാർ തീരത്ത് താമസ്സിക്കുന്ന എല്ലാവരും ബുദ്ധിമുട്ടിലാണ് അവിടെ മുഴുവനും വെള്ളമാണ്. ഇതൊക്കെ മാറണമെങ്കിൽ കനകാശ്ശേരിയിലെ ബണ്ട് സ്ഥായിയായി കെട്ടി അടയ്ക്കണം, കുളവാഴകൾ മാറ്റണം, പാടത്ത് കൃഷി ആരംഭിക്കണം.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.
സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏